എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2016

''ഇണകള്‍''

.....ലോക പ്രശസ്ത എഴുത്തുകാരൻ എഴുത്തുകാരൻ പൗലോ കൗലോയുടെ സഹീർ എന്ന നോവൽ അഥീവ ഹൃദ്യമാണ് നഷ്ട്ടപെട്ട ഭാര്യയെ തേടിയുള്ള ഒരാളുടെ യാത്രയും അന്വേഷണവും നോവലിന്റെ പ്രമേയം ''അവിടെ അതിലൊരിടത്തു ഭാര്യയ് ഓർത്തു അദ്ദേഹം പറയുന്നുണ്ട് എനിക്ക് നിന്നെ വേണം നീ എവിടെ പോയാലും ഞാൻ നിന്നെ തേടിയെത്തും ലോകത്തു എന്നെ ഏറ്റവുമധികം സ്നേഹിച്ചത് നീയായതുകൊണ്ടല്ല എന്നെ ഏറ്റവുമധികം മനസിലാക്കിയത് നീയായതു കൊണ്ടു '' നമ്മെ ഒരാൾ സ്നേഹിച്ചിട്ടും ആ സ്നേഹം നാം തിരിച്ചറിയാതെ പോകുന്നെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം അതായിരിക്കും ''
ഭാര്യ എന്നെ വിട്ടു പോകുന്നതിന്റെ ഇന്നേക്ക് കൃത്യം ഒരു വര്ഷം മുൻപ് ഈ ദിവസം ഹോസ്പിറ്റലിൽ ഞങ്ങളെ കാണാൻ ഒരാൾ വന്നു അന്ന് ഭാര്യയുമായി കുറച്ചു നേരം സംസാരിച്ചു തിരിച്ചു പോയി പിന്നീടുള്ള ദിവസങ്ങളിൽ അവർ അവരുടെ കുട്ടികളുടെയും കൈപിടിച്ച് ഇടക്കൊക്കെ വരും എല്ലാ പ്രതീക്ഷകളും അറ്റ ഭാര്യക്ക് ആശ്വാസവും സമാധാനവും നൽകി അവരുടെ അനുഭവങ്ങളും പറഞ്ഞു കൊടുക്കും അവരും ഭാര്യയെ പോലെ ഒരു കാൻസർ രോഗിയായിരുന്നു !!
താങ്ങും തണലും ആകേണ്ടയാൾ ആവശ്യ സമയത്തു കൈവിട്ടു മറ്റൊരു പങ്കാളിയെ അന്വേഷിച്ചു പോയ കഥ കേട്ടപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു ഈ മുടിയൊക്കെ കൊഴിഞ്ഞു എല്ലും തൊലിയുമായി കാൻസർ സെല്ലുകൾ വളർന്നു വയർ ആവശ്യത്തിലധികം വീർത്തു നിൽക്കുന്ന അവസരത്തിൽ നിങ്ങളാണ് എന്നെ വിട്ടു പോയെതെങ്കിൽ ഞാൻ ഈ സിമന്റ് ചുമരിൽ തല തല്ലി മരിക്കുമായിരുന്നു ''ആ സ്ത്രീയെ അഭിനന്ദിക്കണം പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും നോക്കണം തന്റെ രോഗത്തെ വെല്ലുവിളിച്ചു ജോലിക്കുന്ന പോകുന്ന സ്ത്രീയെ വാനോളം പുകയ്ത്തി'' ഭാര്യക്ക് ആ സ്ത്രീ കാണാൻ വരുന്നത് പലപ്പോഴും ഒരു ആശ്വാസമായിരുന്നു !!
ഭാര്യയുടെ നല്ല സമയത്തു 34 ആം വയസിൽ ഞങ്ങളെ വിട്ടു പിരിയാൻ തീരെ മനസ്സില്ലായിരുന്നു സൃഷ്ട്ടാവിന്റെ ഉത്തരവ് വരുന്നു നീ മറ്റൊരു ലോകത്തു ഇനി ജീവിക്കണം എന്ന്
ഭാര്യ മരിച്ച അപ്പോൾ തന്നെ ഞാൻ ആ സ്ത്രീ യെ വിവരമറിയിച്ചു പിറ്റേന്ന് രാവിലെ അവർ വീട്ടിലേക്കു എത്തിയപ്പോഴേക്കും ഞങ്ങൾ പ്രിയതമയേയും കൊണ്ട് പള്ളിക്കാട്ടിലെ അവളുടെ വീട്ടിലേക്കു യാത്രയായിരുന്നു( പുതിയോത് ജുമാ മസ്ജിദ് ) ഓമശ്ശേരി
അവരാണ് ഞാൻ മുഖ പുസ്തകത്തിലൂടെ പരിചയപ്പെട്ട നസീമ ടീച്ചർ https://www.facebook.com/naseema.teacher അവർക്കു ദീർഖായുസും ആരോഗ്യവും ആഫിയത്തും സന്തോഷവും സമാധാനവും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ ''ഇന്നേ ദിവസത്തെ ഓർമ്മ കുറിപ്പ് ''
``''ഇണകള്‍' എന്നാണ്‌ ഖുര്‍ആന്റെ പ്രയോഗം. ഭാര്യ, ഭര്‍ത്താവ്‌ എന്നൊക്കെ അര്‍ഥമുള്ള നല്ല പദങ്ങള്‍ അറബിയില്‍ വേണ്ടുവോളമുണ്ടായിട്ടും `ഇണകള്‍' എന്നാണ്‌ അല്ലാഹു നല്‍കുന്ന പേര്‌.`കൂടിച്ചേര്‍ന്ന്‌ ഒന്നായത്‌' എന്നും അതിന്‌ അര്‍ഥമുണ്ട്‌. പലതരം ഭക്ഷണം വായിലിട്ട്‌ ചവച്ചാല്‍ ഒന്നിച്ചലിയുന്നതു പോലെ, പല സ്വഭാവങ്ങളും ശീലങ്ങളും രീതികളുമുള്ള രണ്ടുപേര്‍ അലിഞ്ഞൊന്നാവുന്ന സൗന്ദര്യമാണല്ലൊ വിവാഹം. രക്തബന്ധത്തെക്കാളും വ്യക്തിബന്ധത്തെക്കാളും അഴകും അടുപ്പവുമുള്ള സ്‌നേഹ സൗഹൃദത്തിലേക്കാണ്‌ ആ രണ്ടുപേര്‍ കൂട്ടുചേരുന്നത്‌.സ്വന്തം ഇണയെ പ്രണയിക്കുന്നവര്‍ ഏറ്റവും മികച്ച ഭാഗ്യവാന്മാരും സന്തോഷമുള്ളവരുമായിരിക്കും. ഇണയെ മാത്രം പ്രണയിക്കാനാവത്തവര്‍ അസന്തുഷ്‌ടരും അസ്വസ്ഥരുമായിരിക്കും...
പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നമ്മൾ ഒരാളെ വിവാഹം കഴിക്കുമ്പോൾ നമ്മളെ റെസ്പെക്റ്റ് ചെയ്യുന്ന നമ്മളെ സ്നേഹിക്കുന്ന നമ്മൾ വീണാൽ ഒരു താങ്ങാവുന്ന ആളെ വേണം ഇണയായി കിട്ടാൻ അതിനു അല്ലാഹു തൗഫീഖ് ചെയ്യട്ടെ ....https://www.facebook.com/photo.php?fbid=945279925578730&set=a.108327055940692.9872.100002901954593&type=3&theater&notif_t=like&notif_id=1475649573109112





തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...