എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

തിങ്കളാഴ്‌ച, ജനുവരി 09, 2012

ഫെമിനിസ്റ്റുകളുടെ ലോകം

ഫെമിനിസ്റ്റുകള്‍ ( സ്ത്രീവാദികള്‍ ) ഇന്നോ ഇന്നലയോ ഉണ്ടായതല്ല ''കാലം ഉണ്ടായത് മുതല്‍ ഉണ്ട് അവര്‍ , ഇന്ന് ചൂലെടുത്ത്  സര്‍ക്കാരിന്റെ അടുത്താണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ പണ്ടുകാലത്ത് അത് ദൈവങ്ങളടുത്തു ആയിരുന്നു ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നത് !! ഹൈന്തവ പുരാണത്തിലെ ഒരു കഥ കുറെ മുന്പ് ഞാന്‍ വായിക്കാന്‍ ഇടയായി, ശരിയാണോ എന്നറിയില്ല ,ശിവനും പാര്‍വതിയും കൈലാസത്തില്‍ ഇരിക്കുന്ന സമയത്ത് ഭൂമിയില്‍നിന്നു കുറച്ചു ഫെമിന്‍സ്റ്റ്കളായ  സ്ത്രീകള്‍ കാണാന്‍ വന്നു, അവര്‍ പറഞ്ഞു പ്രസവിക്കുന്ന തിന്റെ പകുതി വേദന ഞങ്ങളെ ഭര്‍ത്താക്കന്മാര്‍ക്കും കൊടുക്കണം, ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് വേദന സഹിക്കാന്‍ വയ്യ ,എല്ലാത്തിലും അവരെയും പങ്കാളികള്‍ ആക്കണം ,എന്ന് പറഞ്ഞു, അപ്പോള്‍ ശിവന്‍ ചോദിച്ചു അതുവേണോ ?അപ്പോള്‍ പാര്‍വതി പറഞ്ഞു, അത് വേണം അത് എന്റെയും കൂടെ ഒരു  ആവശ്യമാണ്‌ ,ശിവന്‍ പറഞ്ഞു, ശരി എന്നാല്‍ അങ്ങിനെ ആവട്ടെ ഇനി മുതല്‍,, ,എല്ലാവരും പിരിഞ്ഞു പോയി പിന്നീടങ്ങോട്ട് സ്ത്രീകള്‍ക്ക് പ്രസവ വേദന വന്നാല്‍ ഭര്‍ത്താക്കന്മാരും അടുത്ത കട്ടിലില്‍ കയറികിടക്കും ,അങ്ങിനെ പകുതി പ്രസവവേദന  നമ്മുടെ മുന്‍ഗാമികളായ പുരുഷന്മാരും അനുഭവിച്ചിരുന്നു ( സാങ്കല്പികം), അങ്ങിനെ കാലം കുറച്ചു കഴിഞ്ഞു ഒരു ദിവസം രമണിക്ക് പ്രസവവേദന വന്നപ്പോള്‍ അവളുടെ ഭര്‍ത്താവിനു  എത്രയായിട്ടും പ്രസവവേദന വരുന്നില്ല അപ്പോള്‍ നോക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗോപാലനാണ് വേദനകൊണ്ട് പുളയുന്നത്, ഇത് ശരിയാവില്ല വീണ്ടും ഫെമിന്‍സ്റ്റ്കളായ സ്ത്രീകള്‍ ഒത്തുകൂടി  ശിവന്റെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു ഞങ്ങള്‍ തന്നെ മുഴുവന്‍ വേദനയും സഹിച്ചോളാം,ഒരു കാര്യത്തിലും ഭര്താകന്മാര്‍ ഇടപെടണ്ട  അന്ന് മുതല്‍ വീണ്ടും ആദ്യത്തേത് പോലെയായി''ഇന്ന് അവര്‍ എല്ലാ കാര്യങ്ങളിലും പുരുഷനെ അനുകരിക്കുകയാണ് സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.പീഡനങ​്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം
 ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ആസക്തിയാണ്‌  എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് സ്ത്രീകള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ സ്ത്രീകള്‍ യുദ്ധം ചെയ്യുന്നത് സ്വന്തം നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ ഉണ്ട് ആ കണ്ണിയാണ് ഇന്ന്  സ്ത്രീയുടെ ശത്രു !! അല്ലാതെ പുരുഷന്മാര്‍ അല്ല സ്ത്രീകളുടെ ശത്രു ,

സ്‌ത്രീകളെ വീട്ടില്‍ `ഒതുക്കാതെ' നാട്ടില്‍ പറഞ്ഞുവിടുന്നവരില്‍ മുമ്പന്മാരായിരുന്നു കമ്യൂണിസ്റ്റുകള്‍. സോവിയറ്റ്‌ യൂനിയനില്‍ യാതൊരു വിവേചനവുമില്ലാതെ സ്‌ത്രീകളും പുരുഷന്മാരും പൊതുരംഗത്ത്‌ സജീവമായി. ഒടുവില്‍ അതിന്റെ കെടുതികള്‍ ആ മഹാരാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സോവിയറ്റ്‌ പ്രസിഡന്റായ മിഖായേല്‍ ഗോര്‍ബച്ചേവ്‌ എഴുതിയത്‌ നാം വായിക്കുന്നത്‌ നന്നാവും: ``ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും-കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും-ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണന്ന്‌ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്‌ത്രീയെ പുരുഷന്‌ തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്‌ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ്‌ ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ്‌ ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക്‌ മടങ്ങാന്‍ സാധ്യമാക്കുന്നതിന്‌ എന്തു ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത്‌ അതിനാലാണ്‌'- (ഗോര്‍ബച്ചേവ്‌ എഴുതിയ `പെരിസ്‌ത്രോയ്‌ക്ക' എന്ന പുസ്‌തകത്തില്‍ നിന്ന്‌, പ്രസാധനം, പ്രഭാത്‌ ബുക്ക്‌ ഹൗസ്‌) ആണവായുധങ്ങള്‍ പോലും കൈവശമുള്ള ലോക വന്‍ശക്തിയായ ഒരു രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയായി തിരിച്ചറിഞ്ഞത്‌ കുടുംബത്തിന്റെ തകര്‍ച്ചയായിരുന്നുവെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. പക്ഷേ ഗോര്‍ബച്ചേവ്‌ ഉദ്ദേശിച്ച രീതിയില്‍ രാജ്യത്തെ പുനസംഘടിപ്പിക്കുന്നതിന്‌ മുന്നോടിയായി ആ രാജ്യം തന്നെയങ്ങ്‌ തകര്‍ന്നു പോയി. സോവിയറ്റ്‌ യൂനിയന്‍ പൊടിപൊടിയായപ്പോള്‍ ബാക്കിയായ രാജ്യങ്ങളില്‍ ഏറ്റവും പ്രബലമാണ്‌ റഷ്യ. ആ റഷ്യയില്‍ കഴിഞ്ഞ ജൂണ്‍ 29, 30 തിയ്യതികളില്‍ ഒരു ഉച്ചകോടി നടന്നിരുന്നു-ജനസംഖ്യാ ഉച്ചകോടി. ജനസംഖ്യ എങ്ങിനെ കുറക്കാം എന്നതിനെക്കുറിച്ചല്ല, എങ്ങിനെ കൂട്ടാം എന്നതിനെക്കുറിച്ചാണ്‌ ആ ഉച്ചകോടി ചര്‍ച്ച ചെയ്‌തത്‌. വിദ്യാഭ്യാസമുള്ള പെണ്ണുങ്ങളെല്ലാം വീട്ടില്‍ `ഒതുങ്ങാതെ' ജോലിക്ക്‌ പോയ ആ സമൂഹത്തില്‍ പ്രസവിക്കാനും കുട്ടികളെ പോറ്റാനും ആളെ കിട്ടാതായി. ആ രാജ്യം ഇന്ന്‌ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുട്ടികളുടെ കമ്മിയാണ്‌. പ്രസവത്തെക്കാള്‍ കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്ന ലോകത്തെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ്‌ ഇന്ന്‌ റഷ്യ. ഒരു വര്‍ഷം നാല്‌ മില്യന്‍ ഗര്‍ഭഛിദ്രം നടക്കുമ്പോള്‍ 1.7 മില്യന്‍ പ്രസവങ്ങള്‍ മാത്രമാണ്‌ അവിടെ നടക്കുന്നത്‌. അതിനാല്‍ പ്രസവിക്കുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്കും-ദരിദ്ര, ധനിക വ്യത്യാസമില്ലാതെ-വമ്പിച്ച ആനുകൂല്യങ്ങളാണ്‌ റഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്‌.
സ്‌ത്രീകള്‍ തൊഴിലിന്‌ പോകരുതെന്ന്‌ പറയുകയല്ല. താല്‍പര്യമുള്ളവര്‍ തൊഴിലിന്‌ പോകുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, സ്‌ത്രീകള്‍ക്ക്‌ അവരുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച്‌ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്‌. അവളുടെ പ്രകൃതത്തെ പരിഗണിക്കുന്നതല്ല നമ്മുടെ നാട്ടിലെ തൊഴില്‍ സാഹചര്യം. അത്തരം സാഹചര്യം സൃഷ്‌ടിക്കാനാണ്‌ യഥാര്‍ഥ വനിതാ വിമോചകര്‍ ശ്രമിക്കേണ്ടത്‌
''http://www.youtube.com/watch?v=wqHJ8jujE-M&feature=related

2 അഭിപ്രായങ്ങൾ:

  1. ആരും ആരെയും അടിച്ചമർത്താൻ ശ്രമിക്കുന്നില്ല. എത്രയെത്ര വീടുകളിൽ പുരുഷനും ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കയറുന്നു, മറ്റ് കാര്യങ്ങളിൽ സഹായിക്കുന്നു. അഹങ്കാരികളായ് സ്ത്രീകളാണ് ഫെമിനിസ്റ്റ് എന്ന ജാഡ കാണിച്ച് വരുന്നത്. എന്നെക്കൊണ്ട് എല്ലാം സാധിക്കും ഒരു ആണിന്റെയും സഹായം എനിക്ക് വേണ്ട എന്ന ധാർഷ്ട്യം

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...