എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു. ഞാൻ അന്ന് ആദ്യമായി 1996 ലാണ് ഗള്‍ഫില്‍ വരുന്നത് എല്ലാവരെയും പോലെ എനിക്കും ചില സങ്കല്പങ്ങള് ഒക്കെ ഉണ്ടായിരുന്നു ഡ്രൈവര്‍ വിസയിലാണ് വരുന്നത് ഏതായാലും സൗദിയില്‍ അല്ഗസീം എയര്‍പോട്ടില്‍ വന്നിറങ്ങി,, ഞാനും എന്റെ കൂടെ എന്റെ നാട്ടുകാരനും മേപ്പാടികാരനുമായ ഒരു ഐദ്രുക്കയും ഉണ്ടായിരുന്നു .ടാക്സിയില്‍ വരുമ്പോള്‍ ഞങ്ങള്ളുടെ സ്പോന്സരെ വഴിയില്‍ വെച്ചുകണ്ട് .
. ഞങ്ങള്‍ രണ്ടു പേരും സ്പോന്സരുടെ പിക്അപ് വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ബാഗ് പുറകില്‍ വെക്കാന്‍ പറഞ്ഞു ബാഗ് വെക്കാന്‍ നോക്കുമ്പോള്‍ അതില്‍ നിറച്ചു ആടിന്റെ കാഷ്ട്ടം കിടക്കുന്നു അപ്പോള്‍ ഞാന്‍ ഐദ്രുക്കാനോട് പറഞ്ഞു ഐദ്രുക്ക ഇങ്ങോട്ട് നോക്കി, ആള് നോക്കിയിട്ട് പറഞ്ഞു മോനെ നമ്മുക്ക് പണിയായിന്നാ തോന്നുന്നത്, എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി.. എന്ത് ചെയ്യും ??അവിടുന്ന് കുറെ ദുരം മരുഭുമിയില്‍ കൂടെ യാത്ര ചെയ്തു അറബികളുടെ മണ്ണ് കൊണ്ടു ഉണ്ടാക്കിയ പഴയ വീടിന്റെ മുന്പില് എത്തി .എനിക്കാണെങ്കില്‍ എന്റെ അവസ്ഥ പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കുറച്ചു ദുരെ നോക്കുമ്പോള്‍ കുറെഏറെ ആടുകളെ കമ്പി വലയുടെ കൂട്ടില്‍ അടച്ചിട്ടിട്ടുന്ടു അതുകുടെ കണ്ടപ്പോള്‍ തീരെ വയ്യാതായി ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും കിടന്നാല്‍ എഴുന്നേല് ക്കാന്‍ തോന്നും ഏതായാലും അന്നുറങ്ങിയില്ല ,നല്ലൊരു കുടുക്കില്‍ ആണ് വന്നു പെട്ടത്!!
സൗദിഅറബ്യിലെ ആദ്യത്തെ രാത്രി, നേരം വെള്ലുക്കുമ്പോ എപ്പോഴോ ഒന്ന് മയങ്ങി സ്പോന്സരുടെ വണ്ടിയുടെ ഓണടി ശബ്ദം കേട്ടിട്ടാണ് ഉണര്‍ന്നത് ,വേഗം പല്ലും മുഖവും കഴുകി വുള്ളു ചെയ്തു നിസ്കാരത്തിനു സൗദിയുടെ പുറകില്‍ നിന്നു ഞങ്ങള്‍ റൂമില്‍ അന്ന് അഞ്ചു പേരുണ്ടായിരുന്നു ഒരു ,,യു പി കാരനും ഒരു ഹൈദ്രബാദ് കാരനും ഞാനടക്കം മൂന്നു മലയാളികളും എനിക്ക് അന്ന് ജോലി ഗോതമ്പ് വയലില്‍ വെള്ളം തിരിക്കാന്‍ പോകാന്‍ പറഞ്ഞു രാവിലെ ആറു മണിക്ക് ജോലിക്ക് പണിക്കു ഇറങ്ങിയാല്‍ ഉച്ചക്ക് ഒരു മണികൂര് ലീവ് വൈകുന്നേരം ഇരുടാവുന്നത് വരെ സമയം കണക്കില്ല ഏതായാലും ആദ്യ ദിവസം തന്നെ ജോലി മതിയായി,
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്റെ വിങ്ങലടങ്ങാതെ രാവിന്റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ....
എല്ലാവരും കൂടെ അന്ന് രാത്രില് കടയില്‍ പോയി സാതനങ്ങള് വാങ്ങിച്ചു ,,എനക്ക് വേണ്ടത് വീട്ടിലേക്കു ഒന്ന് കത്ത് എഴുതണം വിശതമായിട്ടു ,വിസ തന്നവന് പറ്റിച്ച കാര്യങ്ങളും ഒക്കെ,
അന്നാണെങ്കില്‍ മോബൈലൊന്നും പ്രജാരത്തില്‍ വന്നിട്ടില്ല കത്തെഴുതി കാര്യങ്ങളെല്ലാം വെച്ച്, രണ്ടാം ദിവസം ആടിനെയും കൊണ്ടു യു പി ,കാരന്ന്റെ ഒപ്പം പോകാന്‍ പറഞ്ഞു പറ്റില്ല എന്ന് പറയാന്‍ കഴിയില്ല നമ്മുടെ നാടല്ല ,രാവിലെ കൂട്ടില്‍ നിന്നു ഇറക്കുമ്പോള്‍ സൗദി എണ്ണുന്നത് കണ്ടു മുന്നൂരില്‍ മേലെ ആടുകള്‍ ഉണ്ട് കൂടിന്റെ കുറച്ചു അപ്പുറത്ത് ആറു ഒട്ടകങ്ങളും നില്‍ക്കുന്നുണ്ട് ,അവറ്റകള്‍ക്ക് വൈകുന്നേരം പുല്ലരിയണം എന്ന് എന്റടുത്തു പറഞ്ഞു ഒരു വടിയില്‍ കുബ്ബൂസും പാത്രത്തില്‍ വെള്ളവും കെട്ടി തൂക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ യു പി കാരന് അപ്പുറം ഭാഗത്ത് നിന്നു ഒരു കഴുതയെയും നായയും കൊണ്ടു വരുന്നത് കണ്ടു ഞാന്‍ ആകെ അന്തം വിട്ടു ,
രക്ഷയില്ല ഇവിടുന്നു എങ്ങിനെ എങ്കിലും രക്ഷപെടണം ഈ മരുഭൂമിയില്‍നിന്നു എങ്ങിനെ രക്ഷപെടും ആടിനെയും കൊണ്ടു നടക്കുമ്പോള്‍ ആകെ അതായിരുന്നു ചിന്ത, നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റകായി ആടിനെയും കൊണ്ടു പോകാറ് ,ഒരു ആഴ്യ്ച്ച കഴിഞ്ഞപ്പോള്‍ നാട്ടിലേക്കു ഒന്ന് വിളിച്ചപ്പോള്‍ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല നല്ലോണം ഒന്ന് കരഞ്ഞു ഇപ്പോഴും ഒന്ന് മാത്രം ഓര്‍മയുണ്ട് പറഞ്ഞത് ഉപ്പാനെ വിളിച്ചിട്ട് ഞാന്‍ മസരയിലാണ് വന്നു പെട്ടത് ഇനി നമ്മുക്ക് മഹ്ഷര(പരലോകം ) യില്‍നിന്നു കാണാം കരച്ചിലും ഒപ്പായിരുന്നു മസരയില്‍ ഒരു ദിവസം പോലും ലീവില്ല വെള്ളിയാഴ്യ്ച്ചയും ജോലി തന്നെ ...
ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ട യായി മാറി കഴിഞ്ഞിരുന്നു. എന്റെ മുഖം ''
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങൾ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി !!
...കുറെ നടന്നു തളരുമ്പോള്‍ കഴുതയുടെ പുറത്തു കയറിയിരിക്കും ചിലപ്പോള്‍ ചെന്നായകള്‍ വരും അവറ്റകള്‍ക്ക് കിട്ടിയ ആടിനെ അവറ്റകള് കൊണ്ടു പോവും വൈകുന്നേരം ആട് കുറവായാല്‍ സൗദി യോട് പറഞ്ഞാല്‍ തോന്നുന്നത് പോലെ കിട്ടും''
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യമായും അവസാനമായും മണ്ണെണ്ണവിളക്ക് കത്തിച്ചത് അവിടുന്നാണ് ഒരു കത്ത് വന്നാല്‍ അടുത്ത കത്ത് വരുന്നത് വരെ അത് വായുച്ചുകൊണ്ടിരിക്കും.
എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചു ഞാൻ പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്റെ കുതിപ്പും ആത്മാവിന്റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു,,,
ഒരു ദിവസം വീട്ടില്‍നിന്നു വന്ന കത്ത് വായിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ആടുകള്‍ തൊട്ടടുത്ത് തിന്നുന്നുണ്ട്'' പെട്ടന്ന് ഒരു തണല്‍ എന്നെ മൂടുന്നത് കണ്ടു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ചുഴലി കാറ്റ് എന്റടുത്തു എത്തിയിട്ടുണ്ട് പിന്നെ ഞാന്‍ അവിടെ നിന്നില്ല കാറ്റ് വരുന്നതിന്റെ എതിര് ദിശയിലേക്കു ഓടി രക്ഷപെട്ടു കുറച്ചു കഴിഞ്ഞു വന്നുനോക്കുമ്പോള്‍ രണ്ടു ആടിനെ കാണുന്നില്ല !!അവ മണ്ണിനടിയില്‍ പെട്ട് പോയി...അതുപോലെ ചില സംഭവങ്ങള്‍ ഇന്നും ഓര്‍മ്മിക്കുമ്പോള്‍ പടച്ചവനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
അങ്ങിനെയിരിക്കെ ഒരു ദിവസം എന്റെ കൂടെയുള്ള ഹിന്ദികാരില് ഒരുവന് പറഞ്ഞു ഇന്ന് നീ ആടിനെയും കൊണ്ട് പോവണ്ട ഇവിടെ ചെറിയ ഒരു ജോലിയുണ്ട് എന്ന് സംഭവം എനിക്ക് മനസിലായില്ല !! കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൗദി (ബദു )കാട്ടറബി വന്നു അവന്റെ കയ്യില്‍ ഒരു കത്തിയും വലിയ തളികയും ഉണ്ട് ,അവന് എന്നെയും കൂട്ടി ആടിന് കൂട്ടില്ലേക്ക് നടന്നു, എന്നിട്ട് ആടിനെ പിടിക്കേണ്ട വിധം കാണിച്ചുതന്നു എനിക്ക് എന്താണന്നു മനസിലായില്ല എന്റടുത്തു പിടിക്കാന്‍ പറഞ്ഞു ,എന്റെ രണ്ടു കാലുകള്ക്കിടയിലും ആടിനെ പുറം തിരിഞ്ഞു നിറുത്തി പുറകിലെ രണ്ടുകാലും എന്റെ മുഖത്തിന് നേരെ ഉയര്ത്തിഎനിക്ക് കാര്യം മനസിലായി ഈ പണി എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി ആടിന്റെ അണ്ടിയുടെ അറ്റം തൊലി മുറിച്ചെടുത്തു എന്നിട്ട് അതിനുള്ളില്‍നിന്നു അണ്ടി വലിച്ചെടുത്തു അത് തളികെയിലേക്ക് ഇട്ടു ആ കാട്ടറബി !!
ഞാന്‍ ആകെ വിയര്‍ത്തു എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞതും അവന് കത്തിയുമായി എന്റെ നേരെ വന്നു എന്ത് ചെയ്യാം'' പിടിക്കുകയല്ലാതെ രക്ഷയില്ല ഓരോ ആടിനെയും പിടിക്കുമ്പോള്‍ അവറ്റകള് വേദന കൊണ്ട് പുളയുന്നത് കാണുമ്പോള്‍ എനിക്കും കരച്ചില് വരും അങ്ങിനെ അന്ന് മുപ്പത്തിരണ്ടു ആടിന്റെ അണ്ടി ഉടച്ചു കഴിഞ്ഞു തളിക മുഴുവന്‍ നിറഞ്ഞു ,ആടിന്റെ അണ്ടി ഉടക്കാന്‍ കാരണം മരുഭൂമിയിലേക്ക് കൊണ്ടുപോവുമ്പോള്‍ പെണ്‍ആടിനെ മുട്ടനാട് ഓടിച്ചുകൊണ്ടിരിക്കും അതില്ലാതാകാന്‍ ചെയ്തതാണ് അവന് !!
ഒരു ദിവസം എന്റെ സ്പോന്സര് കണ്ടു ആടുകളെ ഓടിക്കുന്നത് അവന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ വിദ്യ പിന്നീട് എപ്പോഴും ആ ആടുകള്‍ എന്നെ കണ്ടാല്‍ അവിടെ നില്‍ക്കില്ല ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ ആകെ ക്ഷീണിച്ചു വന്നു പിന്നീട് ഒരു ദിവസം മൂന്നു നാല് ചെന്നായകള്‍ വന്നു ഇതിനിടയില്‍ ഞാന്‍ ചെന്നായകളെ ഓടിക്കാന്‍ എന്റെ കയ്യിലുള്ള വടിയുമായി അവറ്റകള്‍ക്ക് നേരെചെന്ന് ആ സമയം എന്റെ കയ്യിലുള്ള വെള്ള പാത്രവും കുബ്ബൂസും നിലത്തു വെച്ച് നായകളെ ഓടിച്ചു വിട്ടു തിരിച്ചു വന്നു നോക്കുമ്പോള്‍ പാത്രത്തില്‍ ഒരു തുള്ളി വെള്ളമില്ല ആടുകളുടെ പരക്കം പാച്ചിലില്‍ വെള്ളം മുഴുവന്‍ തട്ടി മറിഞ്ഞു പോയി വൈകുന്നേരം വരെ കുടിക്കാനുള്ള വെള്ളം ഒരു തുള്ളിയില്ല എന്ത് ചെയ്യും ആടുകളെ അവിടെ വിട്ടിട്ടു വെള്ളം എടുക്കാന്‍ പോയാല്‍ തിരിച്ചു വരുമ്പോള്‍ ഒറ്റ ആടിനെയും കാണില്ല കള്ളന്മാര് കൊണ്ട് പോയിട്ടുണ്ടാവും കുറെ ഇരുന്നു ചിന്തിച്ചു എന്ത് ചെയ്യും ആടുകള്‍ക്ക് യാതൊരു ചിന്തയും ഇല്ല നല്ല തീറ്റയിലാണ് ഉച്ചയായപോഴേക്കും ദാഹിച്ചിട്ടു വയ്യ തൊണ്ടയിലെ വെള്ളം വറ്റി തൊണ്ട വരളാന്‍ തുടങ്ങിരിക്കുന്നു ചുറ്റുവട്ടം നോക്കുമ്പോള്‍ ഒരു മനുഷ്യ ജീവിപോലും ഇല്ല കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമി ഞാന്‍ തളരാന്‍ തുടങ്ങി ആടിനെ ആട്ടാന്‍ നോക്കുമ്പോള്‍ അവറ്റകള് തിന്നു തിന്നു കുറെ ദൂരെ എത്തിയിരിക്കുന്നു ചുട്ടുപൊള്ളുന്ന ഉഷ്ണകാറ്റില്‍ ഞാന്‍ മുഖമെല്ലാം മൂടികെട്ടിയാണ് നടപ്പ് എന്നിട്ട് തന്നെ മുഖമെല്ലാം കരുവാളിച്ചിട്ടുണ്ട് കുറച്ചു നേരം ഞാന്‍ ആ വെയിലത്ത് ഇരിക്കാന്‍ തുനിഞ്ഞതും ഞാന്‍ വീണു,,, വീഴുന്നത് എനിക്ക് ഓര്‍മ്മയുണ്ട് !!പിന്നീട് ഒന്നും ഓര്‍മ്മയില്ല ഉണരുമ്പോള്‍ ഞാന്‍ റൂമില്‍ ആണ് എന്റെ ചുറ്റുവട്ടത് എന്റെ സ്പോന്സരും എന്റെ കൂട്ടുകാരും എല്ലാവരും ഉണ്ട് നേരം രാത്രിയായി എന്ന് എനിക്ക് മനസിലായി .പിറ്റേ ദിവസം ഒപ്പം ഉണ്ടായിരുന്ന
മുപ്പത്തിമൂന്നു ദിവസത്തെ പണിമുടക്കിന് ശേഷം ഫലം കണ്ടു തുടങ്ങി...
,സ്പോന്സര് എന്നെ നാട്ടിലേക്ക് കയറ്റിവിടാന്‍ ഒരു ഓഫീസില്‍ കൊണ്ട്ചെന്നാക്കി ഓഫീസിലുള്ള മലയാളിയോട് ഞാന്‍ ചോദിച്ചു എപ്പോഴാണ് ഫ്ലൈറ്റ് എന്ന്, മലയാളി അന്തം വിട്ടു ഫ്ലൈറ്റില്‍ അല്ല നിന്നെ അയക്കുന്നത് ജിദ്ധ യില്‍ നിന്ന് മറ്റന്നാള്‍ രാത്രിയില്‍ കപ്പല്‍ പുറെപ്പെടുന്നുണ്ട് ഹാജിമാരെ കൊണ്ട് വരാന്‍ പോവുന്ന കപ്പല്‍ ആണത് അതില്‍ ആണ് പോവുന്നത് എന്ന് പറഞ്ഞു, എങ്ങിനെ എങ്കിലും നാട്ടില്‍ എത്തിയാല്‍ മതി എന്നാണു എനിക്ക് ഉള്ളത് ഏതായാലും ഞാന്‍ ഒരു ദിവസം കൊണ്ട് ജിദ്ധയില്‍ എത്തി ഒരു ബുധനാഴിച്ച കപ്പല്‍ പുറപ്പെട്ടു ഒറ്റ ദിവസത്തെ യാത്രയില്‍ തന്നെ എനിക്ക് കലശയായ പനി പിടിപ്പെട്ടു ,ആയിരത്തി അഞ്ഞൂറോളം ആളുകളെ കയറ്റാവുന്ന കപ്പലില്‍ ഏകദേശം രണ്ടായിരത്തില്‍ മേലെ ആളുകള്‍ ഉണ്ട് സൌദിയില്‍ നിന്ന് പൊതുമാപ്പില്‍ കയറ്റി അയക്കുന്നവരാന് അതില്‍ മുഴുവനും !
,മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ,നടുകടലില്‍ നങ്കൂരമിട്ടു കപ്പല്‍,, അപ്പോഴാണ് അതിലുള്ള ആളുകള്‍ അറിയുന്നത് ,പോകുന്ന റൂട്ടില്‍ കൊടുങ്കാറ്റു വരുന്നുണ്ട് അത് കടന്നു പോയതിനു ശേഷമേ കപ്പല്‍ പുറപ്പെടുക യുള്ളൂ എന്ന് ഏതായാലും ഒരു ദിവസം കപ്പല്‍ അവിടെ കിടന്നു , വീണ്ടും പുറപ്പെട്ടു, അഞ്ചാം ദിവസം വീണ്ടും കപ്പല്‍ നിറുത്തി ഒരു പാകിസ്ഥാനി പനി ബാതിച്ചു മരണപെട്ടിരിക്കുന്നു കറാച്ചി തുറമുഖത്തേക്ക് എത്താന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട് അവിടുന്ന് വീണ്ടും അഫ്ഘാന്‍ ബോര്ടരിലേക്ക് പെഷവാര്‍ എന്ന സ്ഥലത്തേക്ക് വീണ്ടും പോവണം എന്ന് മരിച്ച ആളുടെ കൂട്ടുക്കാര് പറയുന്നത് കേട്ടു !!
സൌദിയിലെ പാക് എംബസിയുമായി ബന്തപ്പെട്ടു അവിടുന്ന് അവര്‍ പാക്സ്ഥാനിലെ എമ്ബസിയുമായും അവിടുന്ന് വീട്ടുകാരുമായും സംസാരിച്ചു കടലില്‍ മറവുചെയ്യാന്‍ അനുവാദം വാങ്ങി മയ്യത് കുളിപ്പിച്ച് കഫം ചെയ്തു കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു പലകയില്‍ വെച്ചുകെട്ടി ഒരു ഭാഗത്ത് കനമുള്ള ഇരുമ്പും വെച്ച് കടലില്‍ ഇറക്കി,, ആ മനുഷ്യന് അന്ത്യ വിശ്രമം നല്കി അതുവരെ കുടുംബത്തിനു ജീവിതം ബലി കഴിച്ച ആ മനുഷ്യന് ആരുമല്ലാത്ത ഞങ്ങള്‍ കുറച്ചു ആളുകള്‍ യാത്രയാക്കി ,
സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം !!
വീണ്ടും കപ്പല്‍ പുറപ്പെട്ടു ,കടലിന്റെ ശരിക്കുമുള്ള ആ മണം പരിജയ മില്ലാതവര്ക്ക് ശര്ധിയും തലവേദനയും തല കറക്കവും എന്ന് വേണ്ട എല്ലാ രോഗങ്ങളും കൂടി ഞങ്ങള്‍ക്ക് തന്നു !!
ഒമ്പതാം ദിവസം വീണ്ടും ഒരു ഗുജറാത്ത് കാരന് മരണപെട്ടു അയാളെയും അതുപോലെ കടലില്‍ മറവു ചെയ്തു മരിച്ചു കഴിഞ്ഞാല്‍ കുടുംബത്തിനു പോലും വേണ്ട എന്ന് ആ ആളെ കൊണ്ട് ഞങ്ങള്‍ മനസിലാക്കി !!
മരുഭൂമിയിൽ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല ,അതിനിടയിലും എന്നെ പോലുള്ള ചില ഹതഭാഗ്യവന്മാരും ഇപ്പോൾ മരണപെട്ട ഈ മനുഷ്യരെ പോലുള്ളവരും !!
ആദ്യം സൊമാലിയ മൊഗദിശു തുറമുഖത്തും പിന്നീട് കറാച്ചി തുറമുഖത്തും പതിമൂന്നാം ദിവസം ഞങ്ങള്‍ ബോംബെ തുറമുഖത്തും ഇറങ്ങി അവിടെ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ ആര്‍ക്കും നേരാം വണ്ണം നടക്കാന്‍ വയ്യ കാരണം അതുവരെ ഞങ്ങളുടെ കപ്പല്‍ യാത്രയിലെ ഗുരുത്വകര്ഷണ ബലം കൂടുതലായിരുന്നു ,ഭൂമിയിലേക്ക് ഇറങ്ങിയപ്പോള്‍ ഗുരുത്വാകര്ശനബലം കുറഞ്ഞത് കൊണ്ടാണ് നടക്കാന്‍ വയ്യാത്തത് എന്ന് ഒരു കപ്പല്‍ ജീവനക്കാരന് പറഞ്ഞു കുറച്ചു കഴിയുമ്പോള്‍ ശരിയാവും ഞങ്ങളെ അവിടെ ഇറക്കി പിന്നീട് കപ്പല്‍ ബംഗ്ലാദേശ് ഫിലപ്പ്യന്സ് ഇന്തോനേഷ്യ അങ്ങോട്ട് പോവുകയാണ് ഹാജി മാരെ കൊണ്ടുവരാന്‍ .
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ അടുത്ത് വന്നു ''
ഞാൻ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞു കാണും ഒരു ദിവസം ഞാൻ ഒഴിവാക്കിയ പഴയ ഷർട്ട് ഹാങ്കരിൽ തൂങ്ങുന്നു ,ഞാൻ ഉമ്മാനോട് ചോദിച്ചു എന്തിനാണ് ഈ ഒഴിവാക്കിയ പഴയ ശര്ട്ടു വീണ്ടും ഇവിടെ കൊണ്ട് വന്നു തൂക്കിയിരിക്കുന്നത് !!അപ്പോൾ ഉമ്മ പറഞ്ഞു'' നീ ഗൾഫിലായിരിക്കുംപോൾ ആടിനെ നോക്കലാണ് ജോലി എന്നറിഞ്ഞ മുതൽ ഉപ്പ ആ ശ്ര്ട്ടു എടുത്തു മണത്തു കൊണ്ട് കരച്ചിലാരുന്നു ''ഞാൻ ആകെ സ്തംപിതനായി !! പാവം ഇന്ന് മണ്ണോടു മണ്ണായി !! അല്ലാഹു ഉപ്പാന്റെ ഖബരിനെ സ്വര്‍ഗ്ഗ പോന്തോപ്പാക്കി കൊടുക്കട്ടെ ''ആമീൻ
. ഞാന്‍ പതിനഞ്ചു വര്‍ഷം മുമ്പ് ജീവിച്ച ജീവിതം പോലെ ഇന്നും എത്രയോ പാവങ്ങള്‍ മരുഭൂമിയില്‍ ആടിനെയും ഒട്ടകതിനെയും നോക്കി ജീവിക്കുന്നു അവരെപറ്റി ആര് ചിന്തിക്കുന്നു ആര് ഓര്‍ക്കുന്നു എന്റെ ഈ ജീവിത കഥ അവരുടെ ഓര്‍മ്മയ്ക്ക് ആയിരിക്കട്ടെ !! .ഇപ്പോഴും നാട്ടിലുള്ള ചില ആളുകള്‍ക്ക് പ്രവാസിയോടുള്ള മനോഭാവം മാറിയിട്ടില്ല എന്നും പ്രവാസി സര്‍ക്കാരിനും നാട്ടിലെ രാസ്ട്രീയകാര്ക്കും എല്ലാ മത വിഭാഗങ്ങളിലെയും പന്ധിതന്മാര്ക്കും അവരുടെ ശിങ്കിടികൾക്കും ഒരു നല്ല കറവ പശുവാണ് !!ഗള്‍ഫില്‍നിന്നു ലീവിന് ചെല്ലുമ്പോഴാണ് അത് മനസിലാവുന്നത് ...
നാട്ടിലെത്തിയ എന്നെ അതിലും വലിയ ഒരു ദുരന്തമാണ് അവിടെ കാത്തിരുന്നത് അത് ഇവിടെ വായിക്കാം http://ashrafnedumbala.blogspot.com/2012/01/12-si-si-si-si-si-si_2031.html
. ഞങ്ങള്‍ രണ്ടു പേരും സ്പോന്സരുടെ പിക്അപ് വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ബാഗ് പുറകില്‍ വെക്കാന്‍ പറഞ്ഞു ബാഗ് വെക്കാന്‍ നോക്കുമ്പോള്‍ അതില്‍ നിറച്ചു ആടിന്റെ കാഷ്ട്ടം കിടക്കുന്നു അപ്പോള്‍ ഞാന്‍ ഐദ്രുക്കാനോട് പറഞ്ഞു ഐദ്രുക്ക ഇങ്ങോട്ട് നോക്കി, ആള് നോക്കിയിട്ട് പറഞ്ഞു മോനെ നമ്മുക്ക് പണിയായിന്നാ തോന്നുന്നത്, എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി.. എന്ത് ചെയ്യും ??അവിടുന്ന് കുറെ ദുരം മരുഭുമിയില്‍ കൂടെ യാത്ര ചെയ്തു അറബികളുടെ മണ്ണ് കൊണ്ടു ഉണ്ടാക്കിയ പഴയ വീടിന്റെ മുന്പില് എത്തി .എനിക്കാണെങ്കില്‍ എന്റെ അവസ്ഥ പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കുറച്ചു ദുരെ നോക്കുമ്പോള്‍ കുറെഏറെ ആടുകളെ കമ്പി വലയുടെ കൂട്ടില്‍ അടച്ചിട്ടിട്ടുന്ടു അതുകുടെ കണ്ടപ്പോള്‍ തീരെ വയ്യാതായി ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും കിടന്നാല്‍ എഴുന്നേല് ക്കാന്‍ തോന്നും ഏതായാലും അന്നുറങ്ങിയില്ല ,നല്ലൊരു കുടുക്കില്‍ ആണ് വന്നു പെട്ടത്!!
സൗദിഅറബ്യിലെ ആദ്യത്തെ രാത്രി, നേരം വെള്ലുക്കുമ്പോ എപ്പോഴോ ഒന്ന് മയങ്ങി സ്പോന്സരുടെ വണ്ടിയുടെ ഓണടി ശബ്ദം കേട്ടിട്ടാണ് ഉണര്‍ന്നത് ,വേഗം പല്ലും മുഖവും കഴുകി വുള്ളു ചെയ്തു നിസ്കാരത്തിനു സൗദിയുടെ പുറകില്‍ നിന്നു ഞങ്ങള്‍ റൂമില്‍ അന്ന് അഞ്ചു പേരുണ്ടായിരുന്നു ഒരു ,,യു പി കാരനും ഒരു ഹൈദ്രബാദ് കാരനും ഞാനടക്കം മൂന്നു മലയാളികളും എനിക്ക് അന്ന് ജോലി ഗോതമ്പ് വയലില്‍ വെള്ളം തിരിക്കാന്‍ പോകാന്‍ പറഞ്ഞു രാവിലെ ആറു മണിക്ക് ജോലിക്ക് പണിക്കു ഇറങ്ങിയാല്‍ ഉച്ചക്ക് ഒരു മണികൂര് ലീവ് വൈകുന്നേരം ഇരുടാവുന്നത് വരെ സമയം കണക്കില്ല ഏതായാലും ആദ്യ ദിവസം തന്നെ ജോലി മതിയായി,
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്റെ
എല്ലാവരും കൂടെ അന്ന് രാത്രില് കടയില്‍ പോയി സാതനങ്ങള് വാങ്ങിച്ചു ,,എനക്ക് വേണ്ടത് വീട്ടിലേക്കു ഒന്ന് കത്ത് എഴുതണം വിശതമായിട്ടു ,വിസ തന്നവന് പറ്റിച്ച കാര്യങ്ങളും ഒക്കെ,
അന്നാണെങ്കില്‍ മോബൈലൊന്നും പ്രജാരത്തില്‍ വന്നിട്ടില്ല കത്തെഴുതി കാര്യങ്ങളെല്ലാം വെച്ച്, രണ്ടാം ദിവസം ആടിനെയും കൊണ്ടു യു പി ,കാരന്ന്റെ ഒപ്പം പോകാന്‍ പറഞ്ഞു പറ്റില്ല എന്ന് പറയാന്‍ കഴിയില്ല നമ്മുടെ നാടല്ല ,രാവിലെ കൂട്ടില്‍ നിന്നു ഇറക്കുമ്പോള്‍ സൗദി എണ്ണുന്നത് കണ്ടു മുന്നൂരില്‍ മേലെ ആടുകള്‍ ഉണ്ട് കൂടിന്റെ കുറച്ചു അപ്പുറത്ത് ആറു ഒട്ടകങ്ങളും നില്‍ക്കുന്നുണ്ട് ,അവറ്റകള്‍ക്ക് വൈകുന്നേരം പുല്ലരിയണം എന്ന് എന്റടുത്തു പറഞ്ഞു ഒരു വടിയില്‍ കുബ്ബൂസും പാത്രത്തില്‍ വെള്ളവും കെട്ടി തൂക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ യു പി കാരന് അപ്പുറം ഭാഗത്ത് നിന്നു ഒരു കഴുതയെയും നായയും കൊണ്ടു വരുന്നത് കണ്ടു ഞാന്‍ ആകെ അന്തം വിട്ടു ,
രക്ഷയില്ല ഇവിടുന്നു എങ്ങിനെ എങ്കിലും രക്ഷപെടണം ഈ മരുഭൂമിയില്‍നിന്നു എങ്ങിനെ രക്ഷപെടും ആടിനെയും കൊണ്ടു നടക്കുമ്പോള്‍ ആകെ അതായിരുന്നു ചിന്ത, നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റകായി ആടിനെയും കൊണ്ടു പോകാറ് ,ഒരു ആഴ്യ്ച്ച കഴിഞ്ഞപ്പോള്‍ നാട്ടിലേക്കു ഒന്ന് വിളിച്ചപ്പോള്‍ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല നല്ലോണം ഒന്ന് കരഞ്ഞു ഇപ്പോഴും ഒന്ന് മാത്രം ഓര്‍മയുണ്ട് പറഞ്ഞത് ഉപ്പാനെ വിളിച്ചിട്ട് ഞാന്‍ മസരയിലാണ് വന്നു പെട്ടത് ഇനി നമ്മുക്ക് മഹ്ഷര(പരലോകം ) യില്‍നിന്നു കാണാം കരച്ചിലും ഒപ്പായിരുന്നു മസരയില്‍ ഒരു ദിവസം പോലും ലീവില്ല വെള്ളിയാഴ്യ്ച്ചയും ജോലി തന്നെ ...
ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ട യായി മാറി കഴിഞ്ഞിരുന്നു. എന്റെ മുഖം ''
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങൾ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി !!
...കുറെ നടന്നു തളരുമ്പോള്‍ കഴുതയുടെ പുറത്തു കയറിയിരിക്കും ചിലപ്പോള്‍ ചെന്നായകള്‍ വരും അവറ്റകള്‍ക്ക് കിട്ടിയ ആടിനെ അവറ്റകള് കൊണ്ടു പോവും വൈകുന്നേരം ആട് കുറവായാല്‍ സൗദി യോട് പറഞ്ഞാല്‍ തോന്നുന്നത് പോലെ കിട്ടും''
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യമായും അവസാനമായും മണ്ണെണ്ണവിളക്ക് കത്തിച്ചത് അവിടുന്നാണ് ഒരു കത്ത് വന്നാല്‍ അടുത്ത കത്ത് വരുന്നത് വരെ അത് വായുച്ചുകൊണ്ടിരിക്കും.
എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചു ഞാൻ പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്റെ കുതിപ്പും ആത്മാവിന്റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു,,,
ഒരു ദിവസം വീട്ടില്‍നിന്നു വന്ന കത്ത് വായിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ആടുകള്‍ തൊട്ടടുത്ത് തിന്നുന്നുണ്ട്'' പെട്ടന്ന് ഒരു തണല്‍ എന്നെ മൂടുന്നത് കണ്ടു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ചുഴലി കാറ്റ് എന്റടുത്തു എത്തിയിട്ടുണ്ട് പിന്നെ ഞാന്‍ അവിടെ നിന്നില്ല കാറ്റ് വരുന്നതിന്റെ എതിര് ദിശയിലേക്കു ഓടി രക്ഷപെട്ടു കുറച്ചു കഴിഞ്ഞു വന്നുനോക്കുമ്പോള്‍ രണ്ടു ആടിനെ കാണുന്നില്ല !!അവ മണ്ണിനടിയില്‍ പെട്ട് പോയി...അതുപോലെ ചില സംഭവങ്ങള്‍ ഇന്നും ഓര്‍മ്മിക്കുമ്പോള്‍ പടച്ചവനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
അങ്ങിനെയിരിക്കെ ഒരു ദിവസം എന്റെ കൂടെയുള്ള ഹിന്ദികാരില് ഒരുവന് പറഞ്ഞു ഇന്ന് നീ ആടിനെയും കൊണ്ട് പോവണ്ട ഇവിടെ ചെറിയ ഒരു ജോലിയുണ്ട് എന്ന് സംഭവം എനിക്ക് മനസിലായില്ല !! കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൗദി (ബദു )കാട്ടറബി വന്നു അവന്റെ കയ്യില്‍ ഒരു കത്തിയും വലിയ തളികയും ഉണ്ട് ,അവന് എന്നെയും കൂട്ടി ആടിന് കൂട്ടില്ലേക്ക് നടന്നു, എന്നിട്ട് ആടിനെ പിടിക്കേണ്ട വിധം കാണിച്ചുതന്നു എനിക്ക് എന്താണന്നു മനസിലായില്ല എന്റടുത്തു പിടിക്കാന്‍ പറഞ്ഞു ,എന്റെ രണ്ടു കാലുകള്ക്കിടയിലും ആടിനെ പുറം തിരിഞ്ഞു നിറുത്തി പുറകിലെ രണ്ടുകാലും എന്റെ മുഖത്തിന് നേരെ ഉയര്ത്തിഎനിക്ക് കാര്യം മനസിലായി ഈ പണി എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി ആടിന്റെ അണ്ടിയുടെ അറ്റം തൊലി മുറിച്ചെടുത്തു എന്നിട്ട് അതിനുള്ളില്‍നിന്നു അണ്ടി വലിച്ചെടുത്തു അത് തളികെയിലേക്ക് ഇട്ടു ആ കാട്ടറബി !!
ഞാന്‍ ആകെ വിയര്‍ത്തു എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞതും അവന് കത്തിയുമായി എന്റെ നേരെ വന്നു എന്ത് ചെയ്യാം'' പിടിക്കുകയല്ലാതെ രക്ഷയില്ല ഓരോ ആടിനെയും പിടിക്കുമ്പോള്‍ അവറ്റകള് വേദന കൊണ്ട് പുളയുന്നത് കാണുമ്പോള്‍ എനിക്കും കരച്ചില് വരും അങ്ങിനെ അന്ന് മുപ്പത്തിരണ്ടു ആടിന്റെ അണ്ടി ഉടച്ചു കഴിഞ്ഞു തളിക മുഴുവന്‍ നിറഞ്ഞു ,ആടിന്റെ അണ്ടി ഉടക്കാന്‍ കാരണം മരുഭൂമിയിലേക്ക് കൊണ്ടുപോവുമ്പോള്‍ പെണ്‍ആടിനെ മുട്ടനാട് ഓടിച്ചുകൊണ്ടിരിക്കും അതില്ലാതാകാന്‍ ചെയ്തതാണ് അവന് !!
ഒരു ദിവസം എന്റെ സ്പോന്സര് കണ്ടു ആടുകളെ ഓടിക്കുന്നത് അവന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ വിദ്യ പിന്നീട് എപ്പോഴും ആ ആടുകള്‍ എന്നെ കണ്ടാല്‍ അവിടെ നില്‍ക്കില്ല ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ ആകെ ക്ഷീണിച്ചു വന്നു പിന്നീട് ഒരു ദിവസം മൂന്നു നാല് ചെന്നായകള്‍ വന്നു ഇതിനിടയില്‍ ഞാന്‍ ചെന്നായകളെ ഓടിക്കാന്‍ എന്റെ കയ്യിലുള്ള വടിയുമായി അവറ്റകള്‍ക്ക് നേരെചെന്ന് ആ സമയം എന്റെ കയ്യിലുള്ള വെള്ള പാത്രവും കുബ്ബൂസും നിലത്തു വെച്ച് നായകളെ ഓടിച്ചു വിട്ടു തിരിച്ചു വന്നു നോക്കുമ്പോള്‍ പാത്രത്തില്‍ ഒരു തുള്ളി വെള്ളമില്ല ആടുകളുടെ പരക്കം പാച്ചിലില്‍ വെള്ളം മുഴുവന്‍ തട്ടി മറിഞ്ഞു പോയി വൈകുന്നേരം വരെ കുടിക്കാനുള്ള വെള്ളം ഒരു തുള്ളിയില്ല എന്ത് ചെയ്യും ആടുകളെ അവിടെ വിട്ടിട്ടു വെള്ളം എടുക്കാന്‍ പോയാല്‍ തിരിച്ചു വരുമ്പോള്‍ ഒറ്റ ആടിനെയും കാണില്ല കള്ളന്മാര് കൊണ്ട് പോയിട്ടുണ്ടാവും കുറെ ഇരുന്നു ചിന്തിച്ചു എന്ത് ചെയ്യും ആടുകള്‍ക്ക് യാതൊരു ചിന്തയും ഇല്ല നല്ല തീറ്റയിലാണ് ഉച്ചയായപോഴേക്കും ദാഹിച്ചിട്ടു വയ്യ തൊണ്ടയിലെ വെള്ളം വറ്റി തൊണ്ട വരളാന്‍ തുടങ്ങിരിക്കുന്നു ചുറ്റുവട്ടം നോക്കുമ്പോള്‍ ഒരു മനുഷ്യ ജീവിപോലും ഇല്ല കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമി ഞാന്‍ തളരാന്‍ തുടങ്ങി ആടിനെ ആട്ടാന്‍ നോക്കുമ്പോള്‍ അവറ്റകള് തിന്നു തിന്നു കുറെ ദൂരെ എത്തിയിരിക്കുന്നു ചുട്ടുപൊള്ളുന്ന ഉഷ്ണകാറ്റില്‍ ഞാന്‍ മുഖമെല്ലാം മൂടികെട്ടിയാണ് നടപ്പ് എന്നിട്ട് തന്നെ മുഖമെല്ലാം കരുവാളിച്ചിട്ടുണ്ട് കുറച്ചു നേരം ഞാന്‍ ആ വെയിലത്ത് ഇരിക്കാന്‍ തുനിഞ്ഞതും ഞാന്‍ വീണു,,, വീഴുന്നത് എനിക്ക് ഓര്‍മ്മയുണ്ട് !!പിന്നീട് ഒന്നും ഓര്‍മ്മയില്ല ഉണരുമ്പോള്‍ ഞാന്‍ റൂമില്‍ ആണ് എന്റെ ചുറ്റുവട്ടത് എന്റെ സ്പോന്സരും എന്റെ കൂട്ടുകാരും എല്ലാവരും ഉണ്ട് നേരം രാത്രിയായി എന്ന് എനിക്ക് മനസിലായി .പിറ്റേ ദിവസം ഒപ്പം ഉണ്ടായിരുന്ന
സലാം എന്ന ആള് പറഞ്ഞു ഞാന്‍ മരുഭൂമിയില്‍ നിന്ന് എപ്പോഴും കാണുന്ന ഒരു സോമാലിയകാരന് ആണ് എന്നെ ഒട്ടകപുറത്തു കിടത്തി കൊണ്ടുവന്നത് എന്ന് പറഞ്ഞു അവന് എന്നെ കണ്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവിചിരിക്കില്ലായിരുന്നു..അവനെ ആരോ അവിടെ കൊണ്ടുവന്നതായിരിക്കും. അവനു ഒട്ടകത്തിനെ നോക്കലായിരുന്നു ജോലി അവനെ ആദ്യമായി കണ്ടു മുട്ടിയ അന്ന് എനിക്ക് മലയാളം അല്ലാതെ ഒന്നും അറിയില്ല അവനാണെങ്കില്‍ അറബിയല്ലാതെ ഒന്നും അറിയില്ല പിന്നെ ആകെ കൈവശമുള്ളത് ആങ്ങ്യ ഭാഷയാണ് അതുവെച്ചു അവനോടു ആദ്യമൊക്കെ സംസാരിക്കും പിന്നീട് ഞാന്‍ അറബി പഠിച്ചപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി പിന്നീട് എപ്പോഴോ ഒരിക്കല്‍ അവനെ കാണാതായി ദിവസങ്ങള്‍ കടന്നു പോയി ഒരു ദിവസം ഗോതമ്പ് വയലില്‍ വെള്ളം തിരിക്കാന്‍ പോയി അന്ന് അവിടെയാണ് ജോലി എനിക്ക് കക്കൂസില്‍ പോണം വെള്ളമുള്ള ഭാഗതെക്കുപോയി അവിടെ ഇരുന്നു ഞാന്‍ വെറുതെ എന്റെ അരഞ്ഞാ ചരടിലേക്ക് ഒന്ന് നോക്കി ഞാന്‍ തന്നെ ഞെട്ടിപ്പോയി നിറച്ചു ആടിന്റെ ശരീരത്തിലുള്ള ചെള്ള് എന്റെ ശരീരത്തില്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ എന്റെ ശരീരത്തിലേക്ക് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം അതിനുള്ള സമയമില്ല നേരം വെളുക്കുന്നതിനു മുന്‍പ് റൂമില്‍ നിന്ന് ആടിനെയും കൊണ്ട് ഇറങ്ങിയാല്‍ ഇരുട്ട് വ്യാപിചിട്ടെ തിരിച്ചു റൂമിലേക്ക് എത്തുകയുള്ളൂ അതിനിടയില്‍ ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ല ചില സമയങ്ങളില്‍ മലയാളം വാക്കുകള്‍ വരെ മറന്നിരുന്നു സംസാരിക്കാന്‍ ആരും തന്നെയില്ല ഞാനും കുറെ ആടുകളും ഏതായാലും ആ ചരട് അവിടെ ഞാന്‍ പൊട്ടിച്ചു ഇട്ടു വേഗം റൂമില്‍ വന്നു പുല്ലരിയുന്ന മിഷേനില്‍ നിന്ന് ഞാന്‍ കുറച്ചു പെട്രോള്‍ എടുത്തു അരക്ക് താഴേക്കു ഒഴിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ അസഹ്യമായ നീറ്റലും ചൊറിച്ചിലും വേദനയും എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല നാട്ടിലെ പെട്രൂളിനു വലിയ സ്ട്രോങ്ങ് ഉണ്ടാവില്ല അത് പോലെയായിരിക്കും സൗദി പെട്രൂളും അത്രേ ഞാന്‍ കരുതിയുള്ളൂ!! അന്ന് പിന്നെ ഞാന്‍ ജോലിയൊന്നും ചെയ്തില്ല ഇനി എനിക്ക് ഈ ജോലി ചെയ്യാന്‍ സാദിക്കില്ല ..
ഞാന്‍ സ്പോന്സരോട് ശമ്പളം കൂട്ടി ചോദിച്ചു അഞ്ഞൂറ് റിയാല്‍ ശമ്പളത്തിന് ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു അവന് ശമ്പളം കൂട്ടിതരില്ല എന്നും പറഞ്ഞു അങ്ങിനെ ഞാന്‍ പണിമുടക്ക് ആരംഭിച്ചു ഒപ്പമുള്ളവര്‍ എനിക്കെതിരെ തിരിഞ്ഞു അതിനു കാരണം ഞാന്‍ ആടിനെ നോക്കിയില്ലെങ്കില്‍ അവര്‍ ആരങ്കിലും നോക്കണം അതിനെ,, അതാണ് അവര്‍ തിരിയാന്‍ കാരണംമുപ്പത്തിമൂന്നു ദിവസത്തെ പണിമുടക്കിന് ശേഷം ഫലം കണ്ടു തുടങ്ങി...
,സ്പോന്സര് എന്നെ നാട്ടിലേക്ക് കയറ്റിവിടാന്‍ ഒരു ഓഫീസില്‍ കൊണ്ട്ചെന്നാക്കി ഓഫീസിലുള്ള മലയാളിയോട് ഞാന്‍ ചോദിച്ചു എപ്പോഴാണ് ഫ്ലൈറ്റ് എന്ന്, മലയാളി അന്തം വിട്ടു ഫ്ലൈറ്റില്‍ അല്ല നിന്നെ അയക്കുന്നത് ജിദ്ധ യില്‍ നിന്ന് മറ്റന്നാള്‍ രാത്രിയില്‍ കപ്പല്‍ പുറെപ്പെടുന്നുണ്ട് ഹാജിമാരെ കൊണ്ട് വരാന്‍ പോവുന്ന കപ്പല്‍ ആണത് അതില്‍ ആണ് പോവുന്നത് എന്ന് പറഞ്ഞു, എങ്ങിനെ എങ്കിലും നാട്ടില്‍ എത്തിയാല്‍ മതി എന്നാണു എനിക്ക് ഉള്ളത് ഏതായാലും ഞാന്‍ ഒരു ദിവസം കൊണ്ട് ജിദ്ധയില്‍ എത്തി ഒരു ബുധനാഴിച്ച കപ്പല്‍ പുറപ്പെട്ടു ഒറ്റ ദിവസത്തെ യാത്രയില്‍ തന്നെ എനിക്ക് കലശയായ പനി പിടിപ്പെട്ടു ,ആയിരത്തി അഞ്ഞൂറോളം ആളുകളെ കയറ്റാവുന്ന കപ്പലില്‍ ഏകദേശം രണ്ടായിരത്തില്‍ മേലെ ആളുകള്‍ ഉണ്ട് സൌദിയില്‍ നിന്ന് പൊതുമാപ്പില്‍ കയറ്റി അയക്കുന്നവരാന് അതില്‍ മുഴുവനും !
,മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ,നടുകടലില്‍ നങ്കൂരമിട്ടു കപ്പല്‍,, അപ്പോഴാണ് അതിലുള്ള ആളുകള്‍ അറിയുന്നത് ,പോകുന്ന റൂട്ടില്‍ കൊടുങ്കാറ്റു വരുന്നുണ്ട് അത് കടന്നു പോയതിനു ശേഷമേ കപ്പല്‍ പുറപ്പെടുക യുള്ളൂ എന്ന് ഏതായാലും ഒരു ദിവസം കപ്പല്‍ അവിടെ കിടന്നു , വീണ്ടും പുറപ്പെട്ടു, അഞ്ചാം ദിവസം വീണ്ടും കപ്പല്‍ നിറുത്തി ഒരു പാകിസ്ഥാനി പനി ബാതിച്ചു മരണപെട്ടിരിക്കുന്നു കറാച്ചി തുറമുഖത്തേക്ക് എത്താന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട് അവിടുന്ന് വീണ്ടും അഫ്ഘാന്‍ ബോര്ടരിലേക്ക് പെഷവാര്‍ എന്ന സ്ഥലത്തേക്ക് വീണ്ടും പോവണം എന്ന് മരിച്ച ആളുടെ കൂട്ടുക്കാര് പറയുന്നത് കേട്ടു !!
സൌദിയിലെ പാക് എംബസിയുമായി ബന്തപ്പെട്ടു അവിടുന്ന് അവര്‍ പാക്സ്ഥാനിലെ എമ്ബസിയുമായും അവിടുന്ന് വീട്ടുകാരുമായും സംസാരിച്ചു കടലില്‍ മറവുചെയ്യാന്‍ അനുവാദം വാങ്ങി മയ്യത് കുളിപ്പിച്ച് കഫം ചെയ്തു കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു പലകയില്‍ വെച്ചുകെട്ടി ഒരു ഭാഗത്ത് കനമുള്ള ഇരുമ്പും വെച്ച് കടലില്‍ ഇറക്കി,, ആ മനുഷ്യന് അന്ത്യ വിശ്രമം നല്കി അതുവരെ കുടുംബത്തിനു ജീവിതം ബലി കഴിച്ച ആ മനുഷ്യന് ആരുമല്ലാത്ത ഞങ്ങള്‍ കുറച്ചു ആളുകള്‍ യാത്രയാക്കി ,
സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം !!
വീണ്ടും കപ്പല്‍ പുറപ്പെട്ടു ,കടലിന്റെ ശരിക്കുമുള്ള ആ മണം പരിജയ മില്ലാതവര്ക്ക് ശര്ധിയും തലവേദനയും തല കറക്കവും എന്ന് വേണ്ട എല്ലാ രോഗങ്ങളും കൂടി ഞങ്ങള്‍ക്ക് തന്നു !!
ഒമ്പതാം ദിവസം വീണ്ടും ഒരു ഗുജറാത്ത് കാരന് മരണപെട്ടു അയാളെയും അതുപോലെ കടലില്‍ മറവു ചെയ്തു മരിച്ചു കഴിഞ്ഞാല്‍ കുടുംബത്തിനു പോലും വേണ്ട എന്ന് ആ ആളെ കൊണ്ട് ഞങ്ങള്‍ മനസിലാക്കി !!
മരുഭൂമിയിൽ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല ,അതിനിടയിലും എന്നെ പോലുള്ള ചില ഹതഭാഗ്യവന്മാരും ഇപ്പോൾ മരണപെട്ട ഈ മനുഷ്യരെ പോലുള്ളവരും !!
ആദ്യം സൊമാലിയ മൊഗദിശു തുറമുഖത്തും പിന്നീട് കറാച്ചി തുറമുഖത്തും പതിമൂന്നാം ദിവസം ഞങ്ങള്‍ ബോംബെ തുറമുഖത്തും ഇറങ്ങി അവിടെ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ ആര്‍ക്കും നേരാം വണ്ണം നടക്കാന്‍ വയ്യ കാരണം അതുവരെ ഞങ്ങളുടെ കപ്പല്‍ യാത്രയിലെ ഗുരുത്വകര്ഷണ ബലം കൂടുതലായിരുന്നു ,ഭൂമിയിലേക്ക് ഇറങ്ങിയപ്പോള്‍ ഗുരുത്വാകര്ശനബലം കുറഞ്ഞത് കൊണ്ടാണ് നടക്കാന്‍ വയ്യാത്തത് എന്ന് ഒരു കപ്പല്‍ ജീവനക്കാരന് പറഞ്ഞു കുറച്ചു കഴിയുമ്പോള്‍ ശരിയാവും ഞങ്ങളെ അവിടെ ഇറക്കി പിന്നീട് കപ്പല്‍ ബംഗ്ലാദേശ് ഫിലപ്പ്യന്സ് ഇന്തോനേഷ്യ അങ്ങോട്ട് പോവുകയാണ് ഹാജി മാരെ കൊണ്ടുവരാന്‍ .
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ അടുത്ത് വന്നു ''
ഞാൻ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞു കാണും ഒരു ദിവസം ഞാൻ ഒഴിവാക്കിയ പഴയ ഷർട്ട് ഹാങ്കരിൽ തൂങ്ങുന്നു ,ഞാൻ ഉമ്മാനോട് ചോദിച്ചു എന്തിനാണ് ഈ ഒഴിവാക്കിയ പഴയ ശര്ട്ടു വീണ്ടും ഇവിടെ കൊണ്ട് വന്നു തൂക്കിയിരിക്കുന്നത് !!അപ്പോൾ ഉമ്മ പറഞ്ഞു'' നീ ഗൾഫിലായിരിക്കുംപോൾ ആടിനെ നോക്കലാണ് ജോലി എന്നറിഞ്ഞ മുതൽ ഉപ്പ ആ ശ്ര്ട്ടു എടുത്തു മണത്തു കൊണ്ട് കരച്ചിലാരുന്നു ''ഞാൻ ആകെ സ്തംപിതനായി !! പാവം ഇന്ന് മണ്ണോടു മണ്ണായി !! അല്ലാഹു ഉപ്പാന്റെ ഖബരിനെ സ്വര്‍ഗ്ഗ പോന്തോപ്പാക്കി കൊടുക്കട്ടെ ''ആമീൻ
. ഞാന്‍ പതിനഞ്ചു വര്‍ഷം മുമ്പ് ജീവിച്ച ജീവിതം പോലെ ഇന്നും എത്രയോ പാവങ്ങള്‍ മരുഭൂമിയില്‍ ആടിനെയും ഒട്ടകതിനെയും നോക്കി ജീവിക്കുന്നു അവരെപറ്റി ആര് ചിന്തിക്കുന്നു ആര് ഓര്‍ക്കുന്നു എന്റെ ഈ ജീവിത കഥ അവരുടെ ഓര്‍മ്മയ്ക്ക് ആയിരിക്കട്ടെ !! .ഇപ്പോഴും നാട്ടിലുള്ള ചില ആളുകള്‍ക്ക് പ്രവാസിയോടുള്ള മനോഭാവം മാറിയിട്ടില്ല എന്നും പ്രവാസി സര്‍ക്കാരിനും നാട്ടിലെ രാസ്ട്രീയകാര്ക്കും എല്ലാ മത വിഭാഗങ്ങളിലെയും പന്ധിതന്മാര്ക്കും അവരുടെ ശിങ്കിടികൾക്കും ഒരു നല്ല കറവ പശുവാണ് !!ഗള്‍ഫില്‍നിന്നു ലീവിന് ചെല്ലുമ്പോഴാണ് അത് മനസിലാവുന്നത് ...
നാട്ടിലെത്തിയ എന്നെ അതിലും വലിയ ഒരു ദുരന്തമാണ് അവിടെ കാത്തിരുന്നത് അത് ഇവിടെ വായിക്കാം http://ashrafnedumbala.blogspot.com/2012/01/12-si-si-si-si-si-si_2031.html
നിങ്ങളുടെ ഈ പോസ്റ്റ് ഞാൻ പ്രവാസം ചർച്ച ചെയ്യുന്ന ഗ്രൂപ്പിലിടുന്നുണ്ട്. എതിർപ്പുണ്ടാവില്ലെന്ന് കരുതട്ടെ. ആട് ജീവിതം എന്ന നോവൽ വായിച്ചിരുന്നു. അനുഭവങ്ങൾ മേമ്പൊടി ചേർത്ത് നോവലാക്കാം. ശ്രമിച്ചൂടെ? ആശംസകൾ..
മറുപടിഇല്ലാതാക്കൂനജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........
മറുപടിഇല്ലാതാക്കൂനജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........
മറുപടിഇല്ലാതാക്കൂനജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........
മറുപടിഇല്ലാതാക്കൂനന്നായിടുണ്ട് കീപ് ഇറ്റ് അപ്പ് .....................
മറുപടിഇല്ലാതാക്കൂവളരെ നന്നായിടുണ്ട് .............
മറുപടിഇല്ലാതാക്കൂഅടു ജീവിതം വായിച്ചാ ഷോക്ക് മാറിയിട്ടില്ലായിരുന്നു .ഞാനും ഒരു പ്രവാസിയാണ് മസ്റകളില്‍ ഞാന്‍ വെള്ള വണ്ടിയുമായി പോയിടുണ്ട്
മറുപടിഇല്ലാതാക്കൂപലരും യാതൊരു സൌകര്യവുമില്ലാതെ കഷ്ട്ട പെടുന്നത് കാണുമ്പൊള്‍ കണ്ണു നിറഞ്ഞു പോകും .എല്ലാവരും അറിയാതെ വന്നു പെട്ട് പോകുന്നതാണ് .........ആശംസകള്‍
അനുഭവങ്ങളുടെ തീക്ഷ്ണത പൊള്ളിക്കുന്നു.. (വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. കറുപ്പ് ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത ചെറിയ അക്ഷരങ്ങള്‍ കണ്ണിനു സ്ട്രൈന്‍ ആകുന്നു . ഒന്ന് പാരഗ്രാഫ് തിരിച്ചു ഇത്തിരി അകറ്റി വച്ചാല്‍ വായനക്ക് ഒന്ന് കൂടെ സുഖം കിട്ടും ട്ടോ )(word verification കളയൂ )
മറുപടിഇല്ലാതാക്കൂഭയങ്കരം തന്നെ. ആ അവസ്ഥയൊന്നും ആലോചിക്കാന്‍ പോലും പറ്റുന്നില്ല."ആട് ജീവിതം" പലരുടെയും ജീവിതമാണല്ലോ. ഇനി ഒരു വിഷമങ്ങളും താങ്കള്‍ക്ക് ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ചു പോയി.
മറുപടിഇല്ലാതാക്കൂഹോ.... എന്താ ഞാന്‍ ഇവിടെ വായിച്ചത്... എനിക്ക് വിശ്വസിക്കാന്‍ വയ്യ... എന്നാലും ഇത്രയും അനുഭവിച്ചു അല്ലെ??? നിങ്ങള്‍ക്ക് നല്ലതേ വരൂ
മറുപടിഇല്ലാതാക്കൂആട് ജീവിതം വായ്ച്ച ദിവസമാണ് എന്റെ അയൽ വാസി മസ്ര യിലാണെന്ന് അറിയുന്നത് .. ശേഷം ദെ നിങ്ങളും ...
മറുപടിഇല്ലാതാക്കൂഒരുപാട് വേദനകൾ അന്ന് ഞാൻ എന്റെ അയല്‍വാസിയിൽ നിന്ന് അറിഞ്ഞിരുന്നു .. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശ്രീലങ്ക ക്കാരനെ കണ്ടപ്പോ ഉണ്ടായ സന്തോഷം, നാളുകൾക്കു ശേഷം ഒരു പാക്കറ്റ് ബീഡി കിട്ടിയപ്പോ ഉണ്ടായ സന്തോഷം ... ആ മനുഷ്യന്റെ കണ്ണിലെ നനവ് ഞാൻ അന്ന് കണ്ടു
...
ധാരാളം ആടുജീവിതങ്ങള്‍ കണ്ടും കേട്ടും ജീവിക്കുന്ന പ്രവാസിയായ ഞാന്‍ നിസംഗതനായി ഇതും വായിച്ചു... എല്ലാ നന്മകളും നേരുന്നു.....
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗിൽ നിങ്ങളിട്ട ലിങ്കിൽ നിന്നാണ് ഇവിടെ എത്തിയത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം ഉതിർക്കുവാൻ മാത്രമേ എനിക്കായുള്ളൂ.. വല്ലാതെ മനസ്സിൽ തട്ടി ഈ അനുഭവങ്ങൾ..
മറുപടിഇല്ലാതാക്കൂജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ കഴിയാൻ വിധിക്കപ്പെട്ടവർ എത്രയോ കാണാം.
മറുപടിഇല്ലാതാക്കൂഎന്നാൽ പൊതു ജനം അറിയുന്നതും മനസ്സിലാക്കുന്നതും ഇങ്ങനെയുള്ള കുറിപ്പുകളിൽ കൂടി ആണ്.
നന്നായിരിക്കുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും എഴുതിയതിനാലാവണം കണ്ണ് നനയിച്ചു .
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂithra mathram vedhanayulla anubhavangal thanittum thalarnillallo...sneham..
മറുപടിഇല്ലാതാക്കൂ